മാതൃദേവോ ഭവ
സ്ത്രീകൾ എപ്പോഴും സ്വാതന്ത്ര്യം വേണമെന്ന് പറയുന്നവരാണ് അധികവും. പക്ഷേ അങ്ങിനെ വിളിച്ചു പറയുന്നതു കൊണ്ടായില്ല, എന്താണ് ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം?
- Read more about മാതൃദേവോ ഭവ
- Log in or register to post comments
- 4 reads
Short Stories
സ്ത്രീകൾ എപ്പോഴും സ്വാതന്ത്ര്യം വേണമെന്ന് പറയുന്നവരാണ് അധികവും. പക്ഷേ അങ്ങിനെ വിളിച്ചു പറയുന്നതു കൊണ്ടായില്ല, എന്താണ് ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം?
“നിന്റെ ചുണ്ടുകളെ നീ പുച്ഛിക്കാൻ പഠിപ്പിക്കരുത്.അവ ചുംബിക്കാനായി സൃഷ്ടിക്കപ്പെട്ടവയാണ്” വില്യം ഷേക്സ്പിയർ . ഹൃദയത്തിന്റെ അറകളിൽ പ്രണയത്തിന്റെ ശംഖൊലികൾ മുഴങ്ങുമ്പോൾ ചുണ്ടുകളിലുതിരുന്ന മന്ത്രണമാണ് ചുംബനം. “സ്നേഹമാണഖിലസാരമൂഴിയിൽ” എന്ന നിത്യ സത്യത്തിലേക്ക് നമ്മെ നയിക്കുന്നൊരു നനുത്ത തൂവൽ സ്പർശമായി നമ്മളെ തഴുകിയുണർത്താൻ അത് വെമ്പൽ കൊള്ളുന്നുണ്ട്.ആ രസതന്ത്രം സ്വായത്തമാക്കുന്നവർ ,ലോകം തന്നെ മാറ്റിമറിക്കും. ഇതിലൂടെ “രണ്ട് പേർ തമ്മിൽ ചുംബിക്കുമ്പോൾ ലോകം മാറുന്നു” എന്ന ഒക്ടേവിയാ പാസിന്റെ വചനമായിരിക്കും സാർത്ഥകമാകുക,
I was here finally with Amber and Mallory. The gloomy castle looming over us, daring us to enter. “We can still go back,” Mallory said, her hands trembling and face deathly pale. Amber was the first one to take a step forward, ignoring Mallory’s words. Her confidence and stature frightened me more than the harrowing structure. Her eyes shone with curiosity and I knew then that things would turn for the worse from here.
''അമ്മേ, ഈ നന്ദു ഫ്രിഡ്ജ് തുറന്ന് മീൻ വറുത്തതെടുത്തു... " 'ശൂ..... മിണ്ടാതെ ചേച്ചീ!" "തീർച്ചയായും ഞാൻ അമ്മയോട് പറയും, അമ്മേ.. ദ് കണ്ടോ?." ''അയ്യേ!പിറന്നാളുകാരൻ മീനാ തിന്നണേ ഉച്ചയൂണിനൊപ്പം? പിറന്നാളുകാരന് പിറന്നാൾ സദ്യ" - അമ്മയാണ് അടുക്കളയിൽ നിന്ന് . "അപ്പോൾ അമ്മയല്ലേ പറഞ്ഞത് പിറന്നാളുകാർക്ക് ഏറ്റവും പ്രിയപ്പെട്ടത് വിളമ്പുമെന്ന് .എന്നിട്ട് ചേച്ചിയുടെ പിറന്നാളിന് ചേച്ചിക്കിഷ്ടപ്പെട്ട പൊരുത്തനട, നിറയെ ശർക്കരയും തേങ്ങയും വിളയിച്ചു വച്ച്. എനിക്ക് മാത്രം ഇഷ്ടപ്പെട്ടതില്ല "
Someone who is very enthusiastic and efficient. Clever at taking on everything and fulfilling it responsibly. But he had abandoned his soul long ago, somewhere.
വർഷത്തിൽ മൂന്നുറ്ററുപത്തിയഞ്ച് ദിവസവും പൂവിടുന്ന റോസാപ്പൂവിൻ്റെ ദളങ്ങളിൽ വിരലോടിച്ചു കൊണ്ട് ബാൽക്കണിയിൽ നിൽക്കുമ്പോഴാണ് താഴെ പോർച്ചിൽ കിരണിന്റെ കാർ വന്നു നിന്നത്. വെളുത്ത റോസക്കു അപ്പോഴേക്കും അസ്തമയ സൂര്യൻ ചുവപ്പു നിറം കടം കൊടുത്തിരുന്നു. കാറിൽ നിന്നിറങ്ങി കിരൺ മുകളിലേക്ക് നോക്കി കൈ വീശി.. സന്ധ്യാ സമയം ഞാനെന്റെ തോട്ടത്തിലെ പൂച്ചെടികളുമായി സല്ലപിക്കുകയാവുമെന്നു അവനു നന്നായി അറിയാം. മുൻ സീറ്റിൽ നിന്നുമവനോടൊപ്പം ഗിൽബെർട്ടും പുറത്തിറങ്ങി.
വർഷത്തിൽ മൂന്നുറ്ററുപത്തിയഞ്ച് ദിവസവും പൂവിടുന്ന റോസാപ്പൂവിൻ്റെ ദളങ്ങളിൽ വിരലോടിച്ചു കൊണ്ട് ബാൽക്കണിയിൽ നിൽക്കുമ്പോഴാണ് താഴെ പോർച്ചിൽ കിരണിന്റെ കാർ വന്നു നിന്നത്. വെളുത്ത റോസക്കു അപ്പോഴേക്കും അസ്തമയ സൂര്യൻ ചുവപ്പു നിറം കടം കൊടുത്തിരുന്നു. കാറിൽ നിന്നിറങ്ങി കിരൺ മുകളിലേക്ക് നോക്കി കൈ വീശി.. സന്ധ്യാ സമയം ഞാനെന്റെ തോട്ടത്തിലെ പൂച്ചെടികളുമായി സല്ലപിക്കുകയാവുമെന്നു അവനു നന്നായി അറിയാം. മുൻ സീറ്റിൽ നിന്നുമവനോടൊപ്പം ഗിൽബെർട്ടും പുറത്തിറങ്ങി.
വിദ്യാഭ്യാസം എന്ന് പറയുമ്പോൾ ബുദ്ധിയേയും, ശക്തിയേയും വളർത്തുക എന്ന് മാത്രമല്ല നാം വിവക്ഷിക്കുന്നത്. മനുഷ്യൻ്റെ അന്ത:സത്തയെ വികസിപ്പിക്കുകയും ശുദ്ധമാക്കുകയും ചെയ്യുക, അവനിലുള്ളതാണ തരം വികാരങ്ങളെ മെരുക്കുകയും സൽസ്വഭാവങ്ങളെ സംസ്കരിക്കുകയും ചെയ്യുക ഇവയൊക്കെ വിദ്യാഭ്യാസത്തിൻ്റെ മറ്റു ചില ലക്ഷ്യങ്ങളാണ്.ചിന്തിക്കാനും ആധുനിക ജീവിതത്തിൻ്റെ സങ്കീർണ്ണമായ ചുമതലകളെ ഏറ്റെടുക്കാനും കഴിവുള്ള ചെറുപ്പക്കാരെ സൃഷ്ടിക്കുക എന്നത് ഏത് രാഷ്ട്രത്തിൻ്റെയും നിലനിൽപ്പിനു തന്നെ ആവശ്യമാണ്. ക്ലാസ്സ് മുറികളിലും, ലാബറട്ടറികളിലും ഒതുങ്ങി നിൽക്കാത്ത ഒരു വിദ്യാഭ്യാസമുണ്ട്.
അടുക്കളയിലെ ജോലികളെല്ലാം പൂർണ്ണതൃപ്തിയോടെയല്ലെങ്കിലും ഒരുവിധം പൂർത്തിയാക്കിഅവൾകിടപ്പുമുറിയിലെത്തി. പ്രിയപ്പെട്ട എഴുത്തുകാരന്റെ ഏറ്റവും പുതിയ നോവലിൽ മുങ്ങിത്തപ്പി മുത്തും പവിഴവും വാരിയെടുക്കുകയായിരുന്നു അയാളപ്പോൾ... പതിവ് കാഴ്ചയായതു കൊണ്ട് അവൾക്ക് പ്രത്യേകിച്ച് ഈർഷ്യയൊന്നും തോന്നിയില്ല. ബുക്ക് വേം എന്നൊരു നിക്ക് നെയിം കോളേജിൽ വച്ചുണ്ടായിരുന്നുഎന്ന് അയാൾ മുൻപ് സൂചിപ്പിച്ചിരുന്നു. പക്ഷേ അത് ചികിത്സയില്ലാത്ത ഗുരുതരമായ അസുഖമാണെന്ന് പിന്നീടാണ് മനസ്സിലായത്. പുസ്തകങ്ങൾ വായിക്കുന്നതിനും വാങ്ങിക്കൂട്ടുന്നതിനും ഒരു പരിധിയില്ലേ.. ആരോടു പറയാൻ.. !
2009 ഡിസംബർ .. ഞങ്ങള് മഹാരാഷ്ട്രയിലെ താനെ നഗരത്തിൽ താമസിക്കുന്ന കാലം .. ഞാനും ഭർത്താവും ആദ്യമായി ആണ് കേരളം വിട്ടു താമസിക്കുന്നത്..കുട്ടികൾ ആണേൽ തീരെ കുഞ്ഞാണ്.. മൂത്ത മോൾക്ക് 5 വയസ്സ്, ഇളയ ആൾക്ക് ഒരു വയസ്സു പോലും ആയിട്ടില്ല.. താമസം മാറിയ അന്ന് മുതൽ എല്ലാ അർത്ഥത്തിലും ഞങ്ങളുടെ രക്ഷാകർത്താക്കൾ ആയിരുന്നു ഞങ്ങളുടെ അയൽവാസികൾ ആയ ഒരു മറാഠി കുടുംബം .അച്ഛനും അമ്മയും 2 മക്കളും.. അന്നും ഇന്നും അവർ കുടുംബം തന്നെ ആണ് ഞങ്ങൾക്ക് ... അവരും ഞങ്ങളും കൂടെ പോയ ഒരു യാത്രയുടെ കഥ ആണ് ഇനി പറയുന്നത്.
വൃശ്ചികം കഴിഞ്ഞപ്പോഴേ കാറ്റിന് കനം വച്ചുള്ളൂ. മഴ നേരത്തേ പോയതു കൊണ്ടാകും, പതിവിലും നേരത്തേ മാവു നിറയെ കണ്ണിമാങ്ങകൾ കൺതുറന്നത്. ചരൽക്കല്ലുകൾ വാരിയെറിയുന്നതു പോലെ തകര ഷീറ്റിന്മേൽ മാങ്ങാക്കുഞ്ഞുങ്ങൾ പാറി വീഴുന്നുണ്ടായിരുന്നു. "ടൈലിട്ടൂന്ന് പറഞ്ഞിട്ടെന്താ ? നാലു സെന്റിലൊരു വീടും അതിൽ ഇത്തിരി പോന്ന മുറ്റവും , വീടിനേക്കാൾ വലിയ ഒരു മാവും ! ഏതു നേരവും മുറ്റത്തു നിറയെ മാവിലകളാണ്. ഇലകൾ മാത്രമെങ്കിൽ സഹിക്കാമായിരുന്നല്ലോ. ഉരുകി വീഴുന്ന മാമ്പൂക്കളുടെ കറ പടർന്ന് വെളുത്ത ടൈലു മുഴുവനും പുഴുപ്പല്ലുപോലെ വൃത്തികെട്ടു....! " കൂടെ, "മഴ വരട്ടെ, അപ്പൊ ന്താ ചെയ്യ്വാന്ന് നോക്കാലോ" എന്ന ഭീഷണിയുമായാണ്
മലയാളത്തറവാട്ടിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യ ലോകത്തേക്ക് ഈയിടെ കാലെടുത്തുവച്ച ഒരു കൊച്ചു മിടുക്കിയെക്കൂടി പരിചയപ്പെടുത്തട്ടെ.അദ്വിക രാജീവ്.യൂ.എസ്. ൽ ടെക്സസ് സംസ്ഥാനത്തിലെ ഡാലസിനടുത്തു ഫ്ലവർ മൌണ്ട് സിറ്റിയിൽ നിന്നാണ് കേവലം പതിനഞ്ചുകാരിയായ ഈ ഹൈസ്കൂൾ വിദ്യാർഥിനി തന്റെ ആദ്യനോവൽ "All The Presidents horses & all the President's men" ആമസോൺ വഴി പ്രസിദ്ധീകരിച്ച് ആംഗലേയ സാഹിത്യലോകത്തിലേയ്ക്ക് പ്രവേശിച്ചിരിയ്ക്കുന്നത്. https://www.amazon.com/.../ref=cm_sw_em_r_mt_dp_ET... എഴുത്തിനോടൊപ്പം നൃത്തത്തിലും , ചിത്രരചനയിലും ഈ കുട്ടി മുൻനിരയിൽ തന്നെയുണ്ട്. ഒരു വിദ്യാർത്ഥിനിയുടെ രചനയല്ലേ
ചായയെക്കുറിച്ചും അതിന്റെ രുചി, ആസ്വാദനം, സാഹചര്യം എന്നിവയെ കുറിച്ച് പലരും പലവിധം എഴുതിയിട്ടുണ്ട്. എനിക്ക് കുറച്ചു ദിവസം മുൻപ് ഹരിദ്വാർ യാത്രയിൽ അനുഭവിക്കാൻ സാഹചര്യമുണ്ടായ ചായയുടെ സ്വാദിനെക്കുറിച്ചാണ് ഈ കുറിപ്പ്. സുഹൃത്തായ മനോജിനൊപ്പമാണ് ഹരിദ്വാറിലേക്ക് യാത്ര പുറപ്പെട്ടത്. കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ അവയെല്ലാം പൂർത്തീകരിച്ചാണ് പോയത്. ഉത്തരാഖണ്ഡിന്റെ അതിർത്തിയിൽ നിയന്ത്രണങ്ങൾ ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞിരുന്നത്.
"മയ്യഴിപ്പുഴയൊഴുകീ തൃക്കാൽ ചിലമ്പു കിലുങ്ങീ പളുങ്കു കൽപ്പടവിൽ പാടീ കൂവരം കിളി " എന്ന് കൈതപ്രം എഴുതി ജോൺസൺ മാഷിന്റെ സംഗീതത്തിൽ യേശുദാസ് പാടിയ മനോഹരഗാനം കേൾക്കണമെന്നില്ല; മലയാളിക്ക് മയ്യഴിപ്പുഴയെ ഓർമ്മിക്കുവാൻ. കാരണം അതിനുമെത്രയോ മുൻപു തന്നെ മയ്യഴിയുടെ കഥാകാരൻ ശ്രീ.എം.മുകുന്ദൻ മയ്യഴിപ്പുഴയെ മലയാളിയുടെ ഹൃദയവികാരമാക്കിയിരുന്നുവല്ലോ. 'മധ്യത്തിലുള്ള അഴി' ആണ് മയ്യഴി. ' ഴ ' എന്ന മലയാള അക്ഷരം ഉച്ചരിക്കാനറിയാത്ത വിദേശികളാണ് മയ്യഴിയെ മാഹി യാക്കിയത്.
ഡിസംബറിലെ കോച്ചിവലിക്കുന്ന തണുപ്പ്... കഴിഞ്ഞ മാസം വരെ മഴ പെയ്തിരുന്നു... കാലത്തിനിപ്പോൾ മഞ്ഞും മഴയും വേനലുമൊക്കെ അനുസരണയില്ലാതെ ഓടിക്കളിക്കുന്ന കുട്ടികളെ പോലെ ആയിരിക്കുന്നു... ചെമ്മരിയാടിന്റെ രോമം കൊണ്ടുണ്ടാക്കിയ നല്ല ചൂടൻ സ്വറ്റർ ധരിച്ചിട്ടും ചെവി മറച്ചു സ്കാഫ് കെട്ടിയിട്ടും പല്ലുകൾ കൂട്ടിയിടിക്കുന്നു... പോരാത്തതിന് തണുത്ത കാറ്റും... പഴയതു പോലെ തണുപ്പിനെ ചെറുത്തു നിൽക്കാനുള്ള ശേഷി ശരീരത്തിന് ഇല്ലാതായിരിക്കുന്നു... നേരം സന്ധ്യ മയങ്ങിയതേ ഉള്ളൂ....
എന്നാണ്... എവിടെവച്ചാണ്... ഞാനവനെ ആദ്യമായി കണ്ടതെന്ന ഓർമ്മയില്ല. 'ലവ് അറ്റ് ഫസ്റ്റ് സൈറ്റ് 'എന്നുപറഞ്ഞത് പോലെ ആദ്യ ദർശനത്തിൽ തന്നെ ഞാൻ അവനിൽ അനുരക്തയായി. വർഷങ്ങൾ ഏറെക്കഴിഞ്ഞെങ്കിലും ഞാൻ ഇപ്പോഴും അവനെ പ്രണയിക്കുന്നു. പൂർവാധികം ശക്തിയായിതന്നെയെന്നു പറയുന്നതാവും കൂടുതൽ ശരി. വിവാഹിതയായി മൂന്നു കുട്ടികളുടെ അമ്മയാണെന്ന ബോധം ഉണ്ടെങ്കിലും എനിക്കാ പ്രണയത്തിൽ നിന്നും പിന്മാറാൻ ആവില്ലാരുന്നു... അത്രമേൽ ത്രീവ്രമായിരുന്നു എന്റെ പ്രണയം ! മിക്കവാറും ദിവസങ്ങളിൽ എന്റെ വീട്ടിലെ അഥിതിയായ് അവൻ എത്താറുണ്ടായിരുന്നു. എന്റെ വീട്ടുകാർക്ക് ഈ പ്രണയം അറിയാമായിരുന്നു... അവരത് മറച്ചു വച്ചാണ് എന്റെ വിവാഹം നടത്തിയത്.
ഏകാന്തമതികളായ രണ്ടു പെണ്ണുങ്ങൾ കണ്ടുമുട്ടുമ്പോൾ അവരുടെ അപരിചിതത്വത്തിന്റെ സാരിത്തലപ്പിൽ നിന്നും പൂക്കളും പൂത്തുമ്പികളും പറന്നുയരുന്നതിന്റെ ചാരുതയാണ് മൃണ്മയം. അത് നമ്മളെ കൂടുതൽ സുഗന്ധമുള്ള മനുഷ്യരാക്കുന്നു. കഥ വായിച്ചു കഴിയുമ്പോൾ ആരോടൊക്കെയോ കൂട്ടുകൂടിയതുപോലെ, നമുക്കും ആരൊക്കെയോ വന്നുചേർന്നതുപോലൊരു കൂട്ടുകെട്ടിലേക്കു നമ്മളും ചേർന്നുനിൽക്കുന്നു. നമ്മൾ കാത്തിരുന്ന ആരെയൊക്കെയോ കണ്ടെത്തിയതു പോലെ, ഒരു പ്രൈവറ്റ് ബസ്സിന്റെ കമ്പിയിൽ നമ്മളും മുറുകെപ്പിടിക്കുന്നു. അതിനുളളിലിരുന്നൊരു മെലിഞ്ഞ യേശു നമ്മളെക്കുറിച്ചും വ്യാകുലപ്പെടുന്നു, നമ്മളോടും മിണ്ടുന്നു, നമ്മളെയും കണ്ണെടുക്കാതെ നോക്കുന്നു.
വർക്കല മൈതാനിക്കടുത്തുള്ള ഒരു ഇടറോഡിൽ കൂടിയാണ് പുനർജനിയിലേക്കുള്ള യാത്ര ശാന്തസുന്ദരമായ ഒരു ഗ്രാമ പ്രദേശം. ആരവങ്ങളില്ലാത്ത റോഡ്, അവസാനിക്കുന്നത് പുനർജനിയിലേക്കാണ്. പുനർജനി ട്രസ്റ്റ് ചെയർമാൻ ട്രോസി ജയൻ,അദ്ദേഹത്തിന്റെ കുടുംബവും ഈ കാരുണ്യ പ്രവർത്തനത്തിൽ സജീവമായ പങ്കു വഹിക്കുന്നുണ്ട്.മുപ്പത്തഞ്ചോളം അമ്മമാരുടെയും സഹോദരിമാരുടെയും മകനാണ് ആ ദൈവ പുത്രൻ. മാതൃത്വത്തിന്റെ വിലയെന്തെന്ന് മനസിലാക്കാത്ത മക്കൾ സ്വന്തം അമ്മയെ തെരുവിലുപേക്ഷിക്കുന്നു . ആ അമ്മമാരെ കണ്ടെത്തി അവർക്കു അഭയവും ആശ്വാസവും അന്നവും നൽകി രക്ഷിക്കുന്ന ദൈവ ദൂതനാണ് പുനർജനിയിലെ അമ്മമാരുടെ മകൻ ട്രോസി ജയൻ .
"ടീച്ചർ ഈ ലോകത്തൊന്നുമല്ലെന്ന് തോന്നുന്നു !? " സുനന്ദിനി ടീച്ചറുടെ ചോദ്യം കേട്ടപ്പോഴാണ് നന്ദിത പെട്ടെന്ന് സ്വപ്നത്തിൽ നിന്നെന്നോണം ഞെട്ടിയുണർന്നത്. " രണ്ടീസായിട്ട് ഞാൻ ശ്രദ്ധിക്കുന്നു... ടീച്ചർക്കെന്താ പറ്റിയെ ? ആകെ ഒരു മൗനം ?" "അങ്ങനെയൊന്നുമില്ല ടീച്ചർ, എനിക്കീ അവർ ക്ലാസുണ്ട് , പോട്ടെ ? " സുനന്ദിനി ടീച്ചറെ നോക്കിയൊന്ന് ചിരിച്ചിട്ട് നന്ദിത പുസ്തകമെടുത്ത് മെല്ലെ ക്ലാസ്സിലേക്ക് നടന്നു. മഹാത്മാഗാന്ധി കോളേജിലെ ഇംഗ്ലീഷ് അദ്ധ്യാപികയും, അറിയപ്പെടുന്ന മലയാളം സാഹിത്യകാര്യയുമാണ് നന്ദിത. അവരുടെ സഹ അദ്ധ്യാപികയും മലയാളം പ്രൊഫസ്സറുമാണ് സുനന്ദിനി.
ഏറെ തിരക്കുള്ള ദിവസമായിരുന്നു. രാവിലെ ഒന്പത് മണിക്ക് തുടങ്ങിയ മീറ്റിംഗുകൾ പത്ത്, പതിനൊന്ന്, പന്ത്രണ്ട്, അങ്ങനെ ഇടവിടാതെ വന്നു. സാധാരണഗതിയിൽ ഞാൻ ഇത് ചെയ്യാറില്ല. ഈ വെള്ളിയാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് അവധിയാണ്, അതുകൊണ്ട് മീറ്റിംഗിന് ആവശ്യം വന്നാൽ ഒഴിവാക്കാനാവില്ല.
അതിനിടയ്ക്കാണ് വാട്ട്സാപ്പിൽ ഷെറിന്റെ കാൾ വരുന്നത്. സാധാരണ ഷെറിന്റെ കാൾ വന്നാൽ ഞാൻ ഉടൻ എടുക്കും, ഇന്ന് തിരക്കായതിനാൽ എടുത്തില്ല. തിരിച്ചു വിളിക്കാമെന്ന് റിപ്ലൈ കൊടുത്തു. അത്യാവശ്യമാണെങ്കിൽ രണ്ടാമത് വിളിക്കുമല്ലോ.
നെഞ്ചുപൊട്ടുന്ന വേദനയോടെ ഒരിക്കല് അവന് അവളോട് പറഞ്ഞു.... ''എല്ലാവരും കൂടെ ചേര്ന്ന് , നിന്നെ നന്ദിതയാക്കാനുള്ള ശ്രമത്തിലാണ് ....ആരുമറിയാതെ നന്ദിതയുടെ കഴുത്തില് താലിചാര്ത്തിയ ആ മനുഷ്യനായ് എന്നെ ചിത്രീകരിക്കാനും...!'' അതു കേട്ട് , അവള് പൊട്ടിച്ചിരിച്ചു... അവനെ ദേഷ്യം പിടിപ്പിക്കാനെന്നവണ്ണം, അവന്റെ മൂക്കിന് തുമ്പില് പതിയെ നുള്ളിക്കൊണ്ട് അവള് ചോദിച്ചു... 'എന്താ ശേഖര്, താനിങ്ങനെ വിചിത്രമായ് ചിന്തിക്കുന്നത്..?
അയാൾ നടന്നും ഓടിയും കിതച്ചും എന്നെ ലക്ഷ്യമാക്കി കുന്നു കയറി വരുന്നത് കാണാൻ മനസ്സിനൊരു സുഖമുണ്ടായിരുന്നു. എന്റെ കണ്ണുകൾ കുറേ നേരമായി തിരഞ്ഞുകൊണ്ടിരുന്നതും അയാളെത്തന്നെയാണ്. മെഹബൂബ് അണച്ചുകൊണ്ടാണ് താൻ ലേറ്റ് ആയി എന്ന ക്ഷമാപണത്തോടെ എന്റടുത്തെത്തിയത്. തിരിച്ചുപോകാനുള്ള ദിവസമായിരുന്നതുകൊണ്ട് ഞാനും സമയബോധത്തിന്റെ കുടുക്കിലായിരുന്നു. പുസ്തകങ്ങളെല്ലാം തിരിച്ചേൽപ്പിക്കുമ്പോൾ അയാളുടെ മുഖത്തെ വല്ലായ്മ ഞാൻ തിരിച്ചറിഞ്ഞിരുന്നു. അത് കണ്ടിട്ടു തന്നെയാണ് ഞാനപ്പോഴങ്ങനെ പറഞ്ഞത്. "ഞങ്ങളുടെ കല്യാണങ്ങളിൽ പള്ളീലച്ചൻ വിവാഹം ആശീർവദിച്ചശേഷം ഒരു അനുഗ്രഹം തരും.....'' അയാൾ ബാക്കി കേൾക്കാൻ കാതു കൂർപ്പിച്ചു .
മനുഷ്യൻ ആദ്യമായി എവറസ്റ്റ് കീഴടക്കുമ്പോൾ എഡ്മണ്ട് ഹിലരിക്കും ടെൻസിങ്ങിനുമൊപ്പം അതു റിപ്പോർട്ട് ചെയ്യാൻ ജെയിംസ് മോറിസും ഉണ്ടായിരുന്നു. വരാനിരിക്കുന്ന എത്രയോ അധികം യാത്രകളുടെ പ്രാരംഭം ആയിരുന്നിരിക്കണം അത്. തിരിച്ചിറങ്ങി ലോകത്തോട് മനുഷ്യന്റെ കാൽപ്പാദങ്ങൾ നിർവഹിച്ച മറ്റൊരു ഉയരത്തെ ബ്രേക്ക് ചെയ്ത ജെയിംസ് അവിടുന്നങ്ങോട്ട് സഞ്ചാരങ്ങളുടെ നിത്യകാമുകനായി. ലോകമെമ്പാടുമുള്ള നഗരങ്ങളെ പേനകൊണ്ട് കീഴടക്കി, അവർക്കു ആത്മകഥയെഴുതി. അൻപതോളം സഞ്ചാരകൃതികളാണ് മോറിസ് എഴുതിത്തീർത്തത്. പകരം വയ്ക്കാനില്ലാത്ത ക്ലാസ്സിക്കുകളായ അവയുടെ അച്ചടി ഇപ്പോഴും തുടരുകയാണ്.