രണ്ടു മനസ്സുകളെ
ഒന്നാക്കുന്ന കാന്ത വിളക്കാണ്
സംഗീതം,
സംസാരശേഷി നഷ്ടപ്പെട്ട
ചേതനയെ സംഗീത താളത്താൽ
ഉണർത്തുന്നു,
അനശ്വരമായ സംഗീതം
Poems
ഉണർവ്വിന്റെ
പുലരിവെട്ടത്തിലേക്കുണരുമ്പോൾ
വൃത്തികെട്ട ഒരുവൻ
വിഷം പുരട്ടിയ വാക്കുകളെ
ഛർദിക്കുന്നു.
അവനോളം വരില്ലാ
അവനിയിലാരുമെന്നാ
അല്പജ്ഞാനി മുരളുന്നു.
മലയാള ഭാഷയുടെ
അപരിമേയ വശ്യതയെ
ആപാദം ഉപാസിക്കാൻ
വരേണ്യതയ്ക്കേ ആകൂ
എന്ന് നിർലജ്ജം പുലമ്പുന്നു.
സ്വയം സ്വീകരിച്ച
അട്ടിപ്പേറവകാശത്തിൽ നിന്ന്
ഭാഷയെ പോലും മുക്തമാക്കാത്ത
വിഷ കീടത്തിനെ
കാലു മടക്കി ഞാൻ
തൊഴിക്കുന്നു.
പുലരിയുടെ
ഊർജ്ജസ്വലതയിൽ
പുഞ്ചിരിമായാതെ
Apr 12, 2021
No votes yet
എഴുത്തിലേക്കൊരു
പെണ്ണിനെ
വലിച്ചിടുമ്പോൾ
ചില്ലക്ഷരങ്ങൾകൊണ്ട്
പോറിക്കരുത്.
കൂട്ടക്ഷരങ്ങൾ
കൊണ്ട് തല്ലരുത്.
സ്വരാക്ഷരങ്ങളിൽ
കണ്ണീരുറയരുത്.
ചുട്ടെഴുത്തുകൾ
അതിരുകാട്ടരുത്.
കവിതയിലേക്ക്
നിങ്ങളെപ്പോൾ
വേണമെങ്കിലും
ഒരു പെണ്ണിനെ
വലിച്ചിട്ടോളൂ.
വാക്കുകൾ
കൊണ്ടൊരു
പട്ടുകുപ്പായം
നെയ്തുവച്ചേക്കൂ.
പറ്റില്ലെങ്കിൽ
പുതപ്പിച്ചു കിടത്താനൊരു
വെള്ളത്തുണി.
സ്വപ്നങ്ങൾക്ക്
നൃത്തം ചവിട്ടാനൊരു
ചിലങ്കയണിയിച്ചേക്കൂ.
Apr 11, 2021
No votes yet
എത്ര കുളിരുള്ള
കാറ്റാണെങ്കിലും
വെയിൽപിളർപ്പിൽ
വീശാതിരുന്നാൽ
വിയർപ്പാറ്റുന്നതെങ്ങനെ.
എത്ര നീരുള്ളൊ-
ഴുക്കെങ്കിലും
ചെളികുത്തി
ഒഴുകിയാൽ
കുളിതേവാരമെങ്ങനെ.
എത്ര മുകിലുകൾ
ഇരുണ്ട് മൂടിയാലും
ഉറഞ്ഞുപൊട്ടി
നിറഞ്ഞു പെയ്യാതെ
കാറ്റെടുത്താലെന്ത് ഗുണം.
എത്ര മഴനൂലിഴകൾ
പൊട്ടിയടർന്നുടഞ്ഞാലും
തുള്ളിക്ക് കുളിരന്യമായിട്ട്
എന്ത് കാര്യം.
എത്ര കടലുകൾ
നിറഞ്ഞുതുളുമ്പി
കരകയറിയാലും
ഒന്ന് നനച്ചു
പോയിട്ടെന്ത് ചെയ്യാൻ.
Apr 2, 2021
No votes yet
വീട് വെടിഞ്ഞു പോകുന്നൊരാൾക്കുള്ളിൽ-
എന്തെന്തു വേവലാതിക ളാണെന്നറിയുമോ?
തന്നുടൽ പൊള്ളൽ എന്നുമറിഞ്ഞ കിടക്കയിൽ
ഇന്നു രാത്രി കിടക്കുകയില്ലിനി....
നാളെ പുലർച്ചയിൽ
വാതിൽ തുറക്കവേ
കാണും വെളിച്ചങ്ങൾ
വേറിട്ടതാകും....
വായുവി,ലറിയാത്ത
ഗന്ധങ്ങളാകും!
വിട്ടു പോകുന്ന വീട്ടിലെ
പൂക്കളും,
എന്നുമെത്തുന്ന കിളികളും
താനെവിടെ,യെന്നു
തിരക്കുകയായിരിക്കുമോ,യെന്നു
വെറുതെ ഒന്നോർക്കും!
എന്നും നടന്ന വഴികൾ മറക്കണം,
പുതിയ വീഥിയുടെ ഭൂപടം കൊത്തണം.
പുത്തൻ കിണറ്റിലെ,
Apr 2, 2021
No votes yet
ജനിമൃതിതൻ താളം ഭൂവിൽ സൃഷ്ടി-
സ്ഥിതിലയമതിലസ്ഥിരം ജീവിതവും.
വിണ്ണിൽ മൃൺമയഗീതംചേരുംപോലെ
മാരിയും വന്നു പുണരുന്നൂ ഭൂവിനെയും.
രത്നകിരീടമഴിഞ്ഞുമുടഞ്ഞും പകലോൻ
ജീവനു പുണ്യംപകരാൻ തേരുതെളിക്കുമ്പോൾ;
ഊഷ്മളവശ്യം പുഷ്ടിപകർന്നു അന്നമയങ്ങൾ
മൃത്തിൽ ജീവാങ്കുരമായ് പൊട്ടിമുളയ്ക്കുന്നു.
മണ്ണുപെറുന്നൂ സഹർഷം കൃമികീടങ്ങൾ, നിത്യവും
മൃതിപൂകുന്നു കണ്ണിനു ഗോചരമായീടാതെയും
കരിമ്പാറക്കൂട്ടംപോൽ വമ്പൻ കൊമ്പനും
തുമ്പിയിലൻപേയിറുക്കിടും കുഞ്ഞനെ -
റുമ്പിനും തമ്മിൽ ഭേദങ്ങൾ നല്കിടുന്നതു
സൃഷ്ടി വൈഭവമെന്നേ ചൊല്ലാവൂ!
ജീവാത്മാക്കളിൽ മർത്ത്യനു മാത്രം സാധി-
ച്ചിടുന്നതു ചിരി,യാ ചിരിയിൽ വെയിലും
Mar 31, 2021
No votes yet
പ്രണയത്തിൻ്റെ പക്ഷികളെ
ശരീരത്തിൻ്റെ
ശമനതാളങ്ങളിൽ
കുരുക്കിയിടുന്നത്
എന്തിനാണ്?
ജരാനരകൾ ബാധിച്ച്
ജീർണ്ണിച്ചു പോകുന്ന
അതിരുകൾ ഭേദിക്കാനാവാത്ത
ശരീരത്തിന് മരണമില്ലാത്ത
പ്രണയത്തെ എങ്ങനെയാണ്
സ്വീകരിക്കാനാവുക.?
വിലക്കുകളും വിലങ്ങുകളുമില്ലാത്ത
പരിമിതികൾ തീരെയില്ലാത്ത
സ്വപ്ന സമാനമായ ആകാശമാവട്ടെ
പ്രണയ താവളങ്ങൾ.
ഇമകൾ അടച്ചാലും
തുറന്നാലും
വെയിൽ ചിരിച്ചാലും
ചാഞ്ഞാലും
മഴ പെയ്താലും
ഒഴിഞ്ഞാലും
നീ നിന്നാലും
മറഞ്ഞാലും
ബാക്കിയാവു-
ന്നതത്രേ പ്രണയം
Mar 29, 2021
No votes yet
നിറമടർന്നൊരെൻ മസ്തിഷ്കഭിത്തി-
തന്നറകളിൽ നിറയെ
ഓർമ്മക്കുറിപ്പുകൾ..
അവയിലേറെയും
നിന്നെക്കുറിച്ചുള്ള
മധുരമേറും
സ്മരണകൾ ഓമലെ!.
ഇതൾ വിടർത്തിയാൽ
ഉയിരിൽനോവേറ്റുന്ന..
ശബളരേഖകൾ
ഏറെയുണ്ടാകയാൽ,
പരതിടാറില്ല
വീണ്ടുംതുറക്കുവാൻ..
ഇരുളകങ്ങളിൽ
അവയങ്ങിരുന്നോട്ടെ.
ഇടപെടൽ അതിൽ
തീരെയില്ലായ്കയാൽ..
പലതിലും ഇന്ന്
പൊടിമൂടിയിട്ടുണ്ട്..
ചിലതിലെല്ലാം
ചിതലരിച്ചിട്ടുണ്ട്;
ഇടയിലേടുകൾ
പൂതലിച്ചിട്ടുണ്ട്.
അറികയോമലെ
എങ്കിലും നീയന്ന്
Mar 29, 2021
No votes yet
മേലേപ്പാടത്ത് കളപറിക്കാൻ ...
ഏനും വരുന്നെടി നങ്ങേലി...
ഏനില്ല ഏനില്ല ഏനില്ല...
കുട്ട്യോളേം കൂട്ട്യേച്ചു പൊക്കോളിൻ...
അങ്ങേ വീട്ടിലെ ചാത്തൻ്റെ കുടീല് ...
ചട്ടീം കലോം പൊട്ടണല്ലോ...
കള്ളും മോന്തീച്ച് ചാത്തൻ വന്ന്...
കെട്ട്യോളേം കുട്ട്യോളേം തൊഴിക്കണല്ലോ...
തെക്കേപ്പാടത്ത് തമ്പ്രാൻ നിപ്പണ്..
കളപറിക്കാൻ വന്നോളൂ ...
വെറ്റേo പാക്കും മുറുക്കിത്തുപ്പി...
തട്ടീം മുട്ടീം നിപ്പണത്...
കറ്റകൾ കൊയ്തു പത്തായം നിറക്കാൻ...
ചെറുമനും നങ്ങേലിം വേണോലോ..
Mar 27, 2021
No votes yet
അവൻ്റെ ഹൃദയത്തിലേയ്ക്കുള്ള വഴിയന്വേഷിച്ച് നിത്യവിഹ്വലയായിത്തുടർന്ന കന്യകയായിരുന്നു അവൾ. അവൾ വിവാഹത്തിൽ മാത്രം വിശ്വസിക്കുന്നവളും പ്രണയഭയമുള്ളവളുമായിരുന്നു. വനിതകളുടെ അഭ്യുദയം കാംക്ഷിച്ചു പോന്ന ചില മാസികകൾ വായിലൂടെ ആരംഭിച്ച് വയറിലവസാനിക്കുന്ന ഒരു കർമ്മപദ്ധതി പതിവുപോലെ പ്രസിദ്ധപ്പെടുത്തി. അതു വായിച്ച് ഉപ്പിലും മുളകിലും കറിക്കത്തിയിലും മല്ലിയിലയിലും ഹൃദയഭാവങ്ങളുടെ ഓരോ നുള്ള് ചേർത്ത്
Mar 23, 2021
No votes yet
എപ്പോഴാണ് പ്രണയം
മുറിച്ച് നടന്ന് നീങ്ങേണ്ടത്??
ഒന്നു തൊടുമ്പോൾ
അടിവയറ്റിൽ പറന്ന
പൂമ്പാറ്റകൾ, ഒന്നായി
ചത്തൊടുങ്ങുമ്പോൾ
സ്പർശനങ്ങളെല്ലാം
തൊലിപ്പുറത്തു നിന്നും
മസ്തിഷ്കത്തിലേക്ക്
പായുമ്പോഴും
ചിന്തകൾ തെരുവുപട്ടിയെ
പോലെ മോങ്ങി നിൽക്കുമ്പോൾ
ഉമ്മ വെക്കാതെയും
രക്തം കിനിഞ്ഞ ചുണ്ടുകൾ
സമയം തെറ്റാതെ ഓടുന്ന
വണ്ടി പോലെ
കടമ തീർക്കാനായി
ചലിച്ചു തുടങ്ങുമ്പോൾ
ആവർത്തിക്കപ്പെടുമ്പോൾ
യാന്ത്രികമാകുന്ന
അലോസരങ്ങളിൽ
അന്യം നിന്നുപോകുന്ന
Mar 23, 2021
No votes yet